ഉള്ളില്‍ നിന്നു
തേട്ടി വന്ന
വാക്കുകളെ ചുരുട്ടിക്കൂട്ടി
മൂലയ്‌ക്കിട്ടു.
മൂലയില്‍ നിന്നു തോണ്ടിയെടുത്ത്
മൗനത്തിന്റെ
കട്ടിയുള്ള പുറന്തോടു കൊണ്ടതിനെ
മൂടിപ്പൊതിഞ്ഞ്
ഹൃദയത്തിലടുക്കി വെച്ചു.
എന്നാല്‍,
വൈകിപ്പോയി.
മരിച്ച മനസിന്റെ
കോണില്‍ നിന്ന് എത്തി
നോക്കാന്‍ തുടങ്ങിയിരുന്നു
കരച്ചിലിന്റെ നേര്‍ത്ത
ചീളുകള്‍..