ജീവിതം ചിലപ്പോഴൊക്കെ അര്‍ത്ഥശൂന്യമാകാറുണ്ട്.
ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ
സ്‌നേഹം സ്‌നേഹമല്ലാതാകുമ്പോള്‍,
ഒരു നുണയെ മറ്റൊരു നുണ കൊണ്ട്
കീഴ്‌പെടുത്തുമ്പോള്‍,
പൊള്ളയായ തലോടലുകളെ
വരണ്ട ചിരി കൊണ്ട് പൊളിച്ചെഴുതുമ്പോള്‍,
അപ്പോഴൊക്കെ ജീവിതം
ശൂന്യതയുടെ പാനപാത്രം കുടിച്ചു വറ്റിക്കുന്നു.
പക്ഷേ;
പിറക്കരുതെന്നാശിച്ചിട്ടും
പിറന്നുവീണ മകന്റെ ചിരിയിലൂടെ,
നേര്‍ത്ത തലോടലിലൂടെ
വാത്സല്യം തീര്‍ക്കുന്ന അമ്മയിലൂടെ,
ജീവിതത്തെ സ്‌നേഹിക്കാന്‍ തോന്നുന്നുണ്ട്.
എങ്കിലും,
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്ന
കൊടുങ്കാറ്റുകളിലൂടെ
വന്നെത്തുന്ന വിഷാദപരാഗങ്ങളില്‍
തേനിന്റെ മധുരമുള്ള മരണം ഒളിഞ്ഞിരിക്കുന്നുവോ??
മതി, നിര്‍ത്തട്ടെ;
ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍
ഒരു വള്ളി തേടിപ്പോകേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.
4 അഭിപ്രായങ്ങൾ:
കവിത ഇഷ്ടായി.കൂടുതല്‍ ഇഷ്ടപ്പെട്ടത് പ്രോഫൈലിലെ വരികള്‍ ആണ്.
:)
നുണയെ മറ്റൊരു നുണ കൊണ്ടു കീഴ്പ്പെടുത്തുക
അല്ലെങ്കില്‍ നുണയുടെ മേല്‍ നുണ വിജയിക്കുക
സങ്കീര്‍ണമായ കുറ്റ ബോധത്തിന് കൂടുതല്‍ ഒന്നും വേണ്ട
പക്ഷെ മുതല്‍ മതി വരെ വരികള്‍ ഒഴിവാക്കി ഞാന്‍ വായിച്ചു.
അപ്പോള്‍ മനോഹാരിത കൂടി
കവിത ഇഷ്ടായി.. ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ